Monday, January 17, 2011

ഫൈസാബാദ് തൂവെള്ള സാഗരം : ജാമിഅ നൂരിയ്യ സമ്മേളനത്തിനു ഉജ്ജ്വല പരിസമാപ്തി

ജാമിഅ സമ്മേളനം കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
ഫൈസാബാദ് :  നാടിന്റെ നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തിയ ജനസാഗരം സാക്ഷി . പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തിനു ഉജ്ജ്വല പരിസമാപ്തി  . പണ്ഡിതന്മാരുടെയും വിദ്യാര്ത്തികളുടെയും സാധാരണക്കാരുടെയും വന്‍  സാന്നിധ്യം കൊണ്ട് ഫൈസാബാദ് വീര്‍പ്പുമുട്ടി . ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്ക് നഗരിയില്‍ കടക്കാനായില്ല .കിലോമീറെറരോളം വാഹന ഗദാഗതം  തടസ്സപ്പെട്ടു .മൂന്ന് നാള്‍ നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ക്കും പഠന സെഷനുകള്‍ക്കും ശേഷമാണ്ണ്‍ ഞായരാഴ്ച്ച്ച വൈകുന്നേരം സനദ് ദാന പൊതു സമ്മേളനം നടന്നത്.മഗ്രിബ് നിസ്ക്കാരത്തിനു അണിനിരന്ന   ജനസഹസ്രങ്ങള്‍ ഫൈസാബാദിനെ പാല്‍ കടലാക്കിയിരുന്നു .
                      ജാമിഅയുടെ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈധെരളി ശിഹാബ് തങ്ങളുടെ  അധ്യക്ഷധയില്‍ കേന്ത്രമന്ത്രിയും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ്  അബ്ദുള്ള ഉദ്ഘാടനം ചെയ്തു . സമസ്ത പ്രസിഡന്റ്‌ ശെഇഖുന രഹീസുല്‍ ഉലമ കാലംബാടി മുഹമ്മദ്‌ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി . പാണക്കാട് സയ്യിദ് ഹൈതെരളി ശിഹാബ് തങ്ങള്‍ സനദ് ദാനം നടത്തി . സമസ്ത ജനറല്‍ സെക്രട്ടറി ശെഇഖുന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ് ദാന പ്രസംഗം  നടത്തി .കേന്ത്ര മന്ത്രി ഇ അഹമ്മദ്‌ , യു എ ഇ അമ്ബാസടര്‍ മുഹമ്മദ്‌ സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഉവൈസി  , കുവൈത്ത് അമ്ബാസടര്‍ സാമി അല്‍ സുലൈമാന്‍   , ഈജിപ്ത് എംബസിയിലെ സാംസ്കാരിക ഉപധേഷ്ട്ടാവ്  ഡോ.സഹദ് മഹ്മൂദ് ഷമമ   , പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചു . അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി .പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങള്‍ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ , പ്രൊഫ . കെ . ആലിക്കുട്ടി മുസ്ലിയാര്‍ ,കോട്ടുമല ബാപ്പു മുസ്ലിയാര്‍ ,മൌലാനാ ഉസ്മാന്‍ മുഹ്യുദ്ധീന്‍ ഹസ്രത്ത് , മൗലാന സയ്യിതലി ഹസ്രത്ത് ,ഹാജി കെ മമ്മദ് ഫൈസി ,പാണക്കാട് സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ , എം.ടി അബ്ദുള്ള മുസ്ലിയാര്‍ സയ്യിദ് ഹമീധലി ശിഹാബ് തങ്ങള്‍ ,സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ,റഹ്മത്തുള്ള ഖാസിമി മൂത്തേടം ,നാസര്‍ ഫൈസി കൂടത്തായി ,നാലകത്ത് സൂപ്പി , തുടങ്ങി പ്രഗല്‍ഭ പണ്ഡിതന്മാര്‍ സാധാത്തീങ്ങള്‍ നേതാക്കള്‍ സംബന്ധിച്ചു .അതിതികളുടെ  പ്രസംഗങ്ങള്‍ അബ്ദുസ്സമദ് സമദാനി , ഒന്നംബള്ളി മുഹമ്മദ്‌ ഫൈസി , ബഷീര്‍ പനങ്ങാങ്ങര സലിം ഫൈസി ഇര്‍ഫാനി തുടങ്ങിയവര്‍  പരിഭാഷപ്പെടുത്തി . 
പിന്നോക്കവസ്ത്ത പരിഹരിക്കാന്‍ മുസ്ലിങ്ങള്‍ ഒറ്റക്കെട്ടാവണം:ഫാറൂഖ് അബ്ദുള്ള 
ഫൈസാബാദ് : പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നു കേന്ദ്ര ഊര്‍ജമന്ത്രി ഫാറൂഖ്‌ അബ്ദുല്ല. പട്ടിക്കാട്‌ ജാമിഅ നൂരിയ അറബിക്‌ കോളജ്‌ വാര്‍ഷിക സനദ്‌ദാന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിംകള്‍ പട്ടികജാതിക്കാരേക്കാള്‍ പിറകിലാണ്‌. ഭിന്നിച്ചുനിന്നാല്‍ മുസ്‌ലിംകള്‍ക്കു പുരോഗതിയുണ്ടാവില്ല. ഒറ്റക്കെട്ടായി നിലകൊണ്ടതുകൊണ്ടാണു മുമ്പ്‌ ഹിറ്റ്‌ലറെയും ഇന്ന്‌ അമേരിക്കയെയും വരെ നിയന്ത്രിക്കുന്ന സമൂഹമായി വളരാന്‍ ജൂതസമുദായത്തിനായത്‌. ദീനി വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കാന്‍ സമുദായം ശ്രമിക്കണം. ഇസ്‌ലാം ഭീകരത പ്രോല്‍സാഹിപ്പിക്കുന്നില്ല. അല്ലാഹുവിലുള്ള വിശ്വാസവും സ്വന്തം ആത്മവിശ്വാസവും മുന്നോട്ടുള്ള പ്രയാണത്തിനു മുതല്‍ക്കൂട്ടാവണം. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ 60 വര്‍ഷം പിന്നിടുമ്പോള്‍ ഒരു സിക്കുകാരനെയും യാചകവേഷത്തില്‍ ഇന്ത്യയില്‍ കാണാനാവില്ല. എന്നാല്‍ മുസ്‌ലിംകളെ കാണാനാവും. ഇതിനു പരിഹാരമുണ്ടാക്കാന്‍ ലോക മുസ്‌ലിംരാജ്യങ്ങള്‍ മുന്‍കൈ എടുക്കണം. പാകിസ്‌താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന്‌ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു .
കേരള മാതൃക വിദ്യാഭ്യാസത്തിനു  ഊന്നല്‍ നല്‍കിയതിന്റെ ഫലം:ശിഹാബ് തങ്ങള്‍ 
ഫൈസാബാദ് :വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്കിയതും പണ്ഡിതരും നേതാക്കളും ഒത്ത്തോരുമുച്ച്ചു  പ്രവര്ത്തിച്ച്ചതുമാണ്ണ്‍ കേരള മുസ്ലിംകളുടെ പുരോഗതിക്ക് നിധാനമെന്ന്‍ പാണക്കാട് സയ്യിദ് ഹൈധരളി  ശിഹാബ് തങ്ങള്‍ 
പറഞ്ഞു .സമ്മേളനത്തില്‍ അധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു തങ്ങള്‍ .പൂര്‍വ്വികരായ പണ്ടിതമഹത്തുക്കളും  അവരുടെ പിന്നില്‍ അണിനിരന്ന ഉമരാക്കലുമായിരുന്നു  ഇവിടെ മതസ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ത്രങ്ങളും  പണിതുയര്‍ത്തിയത്   .രാജ്യത്ത് സമാദാനവും സൌഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങലായാന്‍ ഈ സ്ഥാപനങ്ങള്‍ പരിലസിക്കുന്നത് , തങ്ങള്‍ പറഞ്ഞു . 
പുല്ലുമെദ് ദുരന്തം: ജമിഅയുടെ അനുശോചനം 
ഫൈസാബാദ് :നൂറിലധികം ശബരിമല തീര്ത്താടകരുടെ  മരണത്തിനിടയാക്കിയ  അപകടത്തില്‍ ജാമിഅ നൂരിയ്യ സമ്മേളനം അഗാതമായ  ദുഖവും അനുശോചനവും രേഖപ്പെടുത്തി .സമാപന സമ്മേളനത്തില്‍ ശിഹാബ് തങ്ങലാന്‍ ദുരന്ത  വേദന സദസ്സുമായി പങ്കിട്ടത്.   




No comments:

Post a Comment